ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുവാന്‍ ആദ്യം തയ്യാറായില്ല. പൊലീസിന്‍റെ ഈ നിലപാടിനെതിരെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 2014 മുതൽ മന്ത്രിയും കൂട്ടാളികളെ തന്നെ പീഡനത്തിനിരയാക്കിയെന്നും, തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നും യുവതി മൊഴി നല്‍കിയിരുന്നു.